സഖാവേ..
നിന്നിൽനിന്നും
തിരികെയാഗ്രഹിക്കുന്നത്
സമ്മോഹനമായ
ആ വാക്ക്
ലാൽ സലാം.
പ്രിയപ്പെട്ടവളേ..
നിന്നിൽനിന്നും
ഞാനാഗ്രഹിക്കുന്നേയില്ല,
ജീവനു കുറുകെ വരഞ്ഞ
ഒരു ചെറുവാക്കുപോലും.!
എന്നിട്ടും,
നീയെനിക്കത് മടക്കിത്തരുന്നു.
അക്ഷര മഴ പെയ്ത
പുസ്തകക്കെട്ടിലൂടെ
നിനക്ക് നൽകിയതത്രയും.
ഓടുകയായിരുന്നു,
പേടി തട്ടി
ജീവിതത്തിന്റെ
അപരപാതിയിലേക്ക്
ഒരു ഭ്രാന്തനെപ്പോലെ..
അകം പിളർന്നു
പെയ്യുകയായിരുന്നു,
നിനക്കൊരു
സമ്മാനം തന്നുവിടാൻ
പുലർച്ചെ,
കറ്റെത്തുംവരേക്കും..!
പ്രിയ സഖാവേ..
നീയും
നൽകാതിരിക്കുക,
ഉടലുകരിഞ്ഞ്
അകം വെന്ത്
വർഗ്ഗീകരണങ്ങളിലിടമില്ലാത്ത
നിന്റെ
സുഹൃത്തിനു
വെറുതെയൊരു ലാൽ സലാം.
നിന്നിൽനിന്നും
തിരികെയാഗ്രഹിക്കുന്നത്
സമ്മോഹനമായ
ആ വാക്ക്
ലാൽ സലാം.
പ്രിയപ്പെട്ടവളേ..
നിന്നിൽനിന്നും
ഞാനാഗ്രഹിക്കുന്നേയില്ല,
ജീവനു കുറുകെ വരഞ്ഞ
ഒരു ചെറുവാക്കുപോലും.!
എന്നിട്ടും,
നീയെനിക്കത് മടക്കിത്തരുന്നു.
അക്ഷര മഴ പെയ്ത
പുസ്തകക്കെട്ടിലൂടെ
നിനക്ക് നൽകിയതത്രയും.
ഓടുകയായിരുന്നു,
പേടി തട്ടി
ജീവിതത്തിന്റെ
അപരപാതിയിലേക്ക്
ഒരു ഭ്രാന്തനെപ്പോലെ..
അകം പിളർന്നു
പെയ്യുകയായിരുന്നു,
നിനക്കൊരു
സമ്മാനം തന്നുവിടാൻ
പുലർച്ചെ,
കറ്റെത്തുംവരേക്കും..!
പ്രിയ സഖാവേ..
നീയും
നൽകാതിരിക്കുക,
ഉടലുകരിഞ്ഞ്
അകം വെന്ത്
വർഗ്ഗീകരണങ്ങളിലിടമില്ലാത്ത
നിന്റെ
സുഹൃത്തിനു
വെറുതെയൊരു ലാൽ സലാം.


ശനിയാഴ്ച, ഒക്ടോബർ 06, 2012
നാമൂസ് പെരുവള്ളൂര്‍




