2014, ഒക്ടോ 28

നിൽപ്പ് സമരം രാഷ്ട്രീയപ്രമേയം – അടയാളം ഖത്തർ

സ്വന്തം വേരുകൾ തേടുന്ന ഒരു ജനത, തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്ന് തന്ത്രപൂർവ്വം ആട്ടിയോടിക്കപ്പെട്ട ഒരു ജനത, പരിഷ്കൃതരെന്ന് മേനി നടിക്കുന്നവരുടെ അത്യാഗ്രഹത്തിനും ചൂഷണത്തിനും സ്വാർത്ഥതയ്ക്കും സ്വന്തം സ്വസ്ഥ ജീവിതം തന്നെ വിലയായി കൊടുക്കേണ്ടി വന്ന ഒരു ജനത, മാസങ്ങളായി കേരളത്തിന്റെ പൊതു മനഃസാക്ഷിക്ക് മുന്നിൽ രാഷ്ട്രീയ പ്രബുദ്ധതയെന്ന അവകാശവാദങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഇടമില്ലാത്തവരുടെ പുതിയ പ്രതിഷേധരൂപവുമായി നിൽപ്പ് സമരത്തിലാണു. ഭൂമി കിട്ടാതെ, ഇരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് അവർ ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോൾ നമ്മളും അതിൽ അണിചേരുകയും അവരുടെ ജീവന്മരണ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.   ലോകത്തിന്റെ ചരിത്രവും വർത്തമാനവും പരിശോധിക്കുമ്പോൾ എല്ലാ അധിനിവേശങ്ങളുടേയും ഏറ്റവും ക്രൂരമായ...

2014, ജൂലൈ 21

ഏകാന്തതയുടെ പുസ്തകം

ഇനിയും മോക്ഷം ലഭിക്കാത്ത പാപമെന്നൊരൊറ്റ'വാക്ക് അതിന്റെ തന്നെ പാപഭാരവുമായി മറ്റെല്ലാ വാക്കുകളെയും/ജീവിതങ്ങളെയും ഭയപ്പെടുത്തി നില്‍ക്കയാണ്. യോഹന്നാനും ആനിയും വീട്ടിലേക്കുള്ള വഴി തിരിയുമ്പോഴാണ് റാഹേല് കരഞ്ഞോണ്ട് ഓടിപ്പോകുന്നത്. റാഹേല് അവരുടെ സ്കൂളില്‍ അവര്‍ക്കൊപ്പം പഠിക്കുന്ന കുട്ടിയാണ്. റാഹേലിന്റെ വീട്ടില്‍ വേറെയും മൂന്നു പെണ്‍കുട്ടികളുണ്ട്, അനിയത്തിമാര്‍. ഈ ഓടിപ്പോകുന്നവള്‍ പിന്നീട് കന്യാസ്ത്രീയാകേണ്ടവളാണ്. അതിനും മുന്പ് അതായത് ഈ ഓട്ടത്തിനു ശേഷം പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു പകലില്‍ യോഹന്നാന്റെ പ്രണയിനിയാണ് ഈ റാഹേല്.  അപ്പൊ, പറഞ്ഞുവരുന്നത് റാഹേല് ഓടുകയാണ്. അതും കരഞ്ഞുകൊണ്ടോടുകയാണ്. കുട്ടികള്‍ കാര്യം തിരക്കി, റാഹേല് പിന്നെയും കരച്ചില്‍ തുടര്‍ന്നു, ഓട്ടവും. കുട്ടികള്‍ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷെ, നടത്തം, അത് നിറുത്തിയില്ല....

2014, ജൂൺ 2

ഗ്രന്ഥപ്പശു

                                            ഗ്രന്ഥപ്പശു  "ഗവണ്മെന്റിനെതിരെ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള്‍ ചെയ്ത കുറ്റം" തൊഴുത്തിനരികില്‍ ചെന്ന കുമാരന്‍ പുല്ലും വൈക്കോലും വേണ്ടത്ര ഉണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം ചൂട്ടും മിന്നിച്ച് ഒതുക്കുകല്ലിറങ്ങി. വയല് മുറിച്ച് കടക്കുമ്പോള്‍ അയാളുടെ നെഞ്ചൊന്ന് പിടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും പിഴുതെറിഞ്ഞ വാഴയും നെല്ലും പാടത്തും പറമ്പിലുമായി ചത്തു ചീഞ്ഞു കിടക്കുന്നു. കാലില്‍ പുല്ലുരഞ്ഞ് മുറിഞ്ഞ് നീറുന്നുണ്ട്. കുമാരന്‍ ചൂട്ട് വീശി തീ ആളിച്ച്...

2014, ജനു 25

അതിജീവന സാധ്യത തേടിയ തൂലിക സംവദിച്ചപ്പോള്‍

"ഇനിയുമുണ്ട് നെഞ്ചുകളില്‍ ശ്വാസം മുട്ടിപ്പിടയ്ക്കുന്ന വസന്തങ്ങള്‍ പ്രത്യാശയുടെ നക്ഷത്രങ്ങള്‍ ഭൂഖണ്ഡങ്ങള്‍ " സച്ചിദാനന്ദന്‍ എഴുപതിന്റ സമര യൗവ്വനത്തെ/ജീവിതത്തെ ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു കേട്ടിടത്തുനിന്ന് മുന്പിലെന്ന്‍ അനുഭവിപ്പിക്കുന്ന വിധം ആ കാലം അതേപടി പുനരവതരിക്കുന്നതാണ്  യുപി ജയരാജിന്റെ കഥകൾ. എഴുത്തുകാര്‍ കാലത്തെ അടയാളപ്പെടുത്തുന്നു എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്തെ അപാരമായ സത്യസന്ധതയാല്‍ ജീവിക്കുകയും ആ അതിജീവനത്തെ തന്റെ  എഴുത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ജയരാജ്‌ അതേറ്റം കൃത്യമായി നിര്‍വ്വഹിച്ചു എന്നതിന്റെ ശക്തമായ വായനയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥകളും. അധീശ വര്‍ഗ്ഗത്തിന്റെ അധികാരപ്രയോഗങ്ങള്‍ക്ക് നേരെ ആത്മബോധത്തിന്റെ തീര്‍ച്ചയില്‍ നിന്ന് കൊണ്ട് പ്രതിരോധം തീര്‍ത്ത അനേകം  സമര ജീവിതങ്ങളെ കഥകളിലേക്ക് സ്വാഗതം ചെയ്ത്...

2014, ജനു 1

അമ്മ/രതി/പ്രകൃതി മൂന്ന്‍ വായനകള്‍

പുത്രന്മാരും കാമുകന്മാരും ഡി എച്ച് ലോറന്‍സ് ഡി സി ബുക്സ് സ്വജീവിതത്തില്‍ അമ്മ ചെലുത്തിയ സ്വാധീനം മറ്റു പ്രണയങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഒരൊത്ത പുരുഷനെ മാറ്റുന്ന/ അതിന് കാരണമായി ഒരുവേള മകന് അമ്മയോടും അമ്മക്ക് മകനോടും തോന്നുന്ന പ്രണയമോ പ്രണയ സമാനമോ ആയ ഒരു വൈകാരിക അടുപ്പമാണ് എന്നുള്ളിടത്ത് മനുഷ്യ മനസ്സിന്റെ അതി സങ്കീര്‍ണ്ണമായ ചില സങ്കേതങ്ങളെ തുറന്നുകാണിക്കുന്ന/ നമ്മെപ്പോലുള്ള ഒരു സാംസ്കാരിക പരിസരത്ത് അത്ഭുതവും അമാന്യവുമായി കരുതപ്പെടുന്ന/ എന്നാല്‍ അസംഭവ്യമെന്ന് തീര്‍പ്പാക്കാന്‍ പറ്റാത്ത ഒരു കീറാമുട്ടിയെ അവതരിപ്പിക്കുന്ന ധൈര്യമാണ് പുത്രന്മാരും കാമുകന്മാരും. ക്ലാരയോടും മിറിയമിനോടും തോന്നുന്ന പ്രണയം വ്യത്യസ്ത മാനങ്ങള്‍ അവകാശപ്പെടുന്ന ഒന്നായാണ് എനിക്കനുഭവപ്പെട്ടത്‌. ഒരേസമയം തന്നെ ഒരാള്‍ക്ക്...

Pages 181234 »
Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms