തനിമതന്‍ താളവുമൊച്ചയും മറ്റും
യന്ത്രങ്ങളേറ്റെടുത്തൊരീ കാലം
പേറ്റുമുറിയിലെയാര്‍ത്തനാദങ്ങളും
ഒരു ചെറുക്കീറിന്‍ വരയിലൊതുങ്ങി.
അലക്കി വെളുത്ത കൈകളിന്നന്യം
തുണിയ്ക്കുമിന്നെന്ത്രക്കഴുകലേ വേണ്ടൂ,
ഉപ്പുമെരിവുമധുരവുമകലം
പേറ്റന്റിന്‍ മുദ്ര പതിച്ച പൊതികളായി,
തൂറ്റയകത്തായ നാളിതിലെപ്പോഴോ
തീറ്റയടുക്കള പാത്രം വെടിഞ്ഞു.
തുറന്നിട്ട വാതിലുമില്ലയീ നാട്ടില്‍
കാഴ്ച മുടക്കുന്നു കൂറ്റന്‍ മതില്കെട്ടു
വൈവിധ്യമെന്ന രസക്കൂട്ടു വെട്ടി
ഏകത്വമെന്ന(അ)രുചിയെ ചേര്‍ത്തു.
കാറ്റും വെളിച്ചവും നീലനിറത്തില്‍
പെട്ടിയിലമരുന്നു ലോകവും കാലവും.
ആരുമെടുക്കാതെ കാണാതറിയാതെ
പൂക്കുന്നു കൊഴിയുന്നു കണ്ണീരോടെ
ഒടുവില്‍ പഴിയെല്ലാമന്യന്‍ പേറുമ്പോള്‍
നമ്മുടേ നാളെയാര്‍ക്കൊക്കെ സ്വന്തം..?